Saturday, January 27, 2024

ആന്ധ്യം

 എല്ലാം

ഒരു പാട് മാറിയിരിക്കുന്നു..

എങ്ങും

ദുരൂഹമായ മൗനം

നിറഞ്ഞിരിക്കുന്നു..

അസ്പഷ്ടമാണ്

മുന്നിലുള്ളതെല്ലാം..

തിരഞ്ഞു

നോക്കുകയാണ്

മുറിഞ്ഞുപോയ

ചിത്രഭാഗങ്ങൾ

കൂട്ടിയോജിപ്പിച്ച്

പൂർണ്ണമാക്കുവാൻ.

ആകാശത്ത്

നക്ഷത്രങ്ങൾ 

ഇല്ലാത്ത

രാത്രികളിൽ

ഇലയനക്കങ്ങൾ

എന്നെ

ഭയപ്പെടുത്തിയിരുന്നു.

ഇരുണ്ട മുറിയിൽ

ഒറ്റക്കായിപ്പോയ

എന്റെ 

തലയോട്ടി പൊട്ടിച്ച്

ഒരു കൂട്ടം

ഉറുമ്പുകൾ

എന്റെ തലച്ചോറ്

തിന്നുന്നു.

മസ്‌തിഷ്ക്കം

ഇല്ലാത്ത

എന്റെ ഹൃദയം

അപ്പോഴും

മിടിച്ചു കൊണ്ടിരുന്നു.

നാഡികോശങ്ങൾ

നശിപ്പിക്കപ്പെട്ട

എന്നിൽ 

വേദനകളെല്ലാം 

ഹൃദയനൊമ്പരമായി

എന്നിൽ മാത്രം

ഒതുങ്ങിയിരിക്കുന്നു.

എല്ലാം

എന്നിൽ നിന്നും

അകന്നുപോകുകയാണോ

എങ്ങനെയാണ്

ഞാൻ

ഇരുട്ടിലായത്..?

കാർമേഘം മൂടിയ

ആകാശത്തേക്ക് നോക്കി

ഞാൻ

ഉറക്കെ വിളിച്ചു പറഞ്ഞു

ജ്വലിക്കുന്ന

നക്ഷത്രമേ...

കാർമേഘങ്ങളുടെ

പിറകിൽ നിന്നും

മുന്നിലേക്ക്‌ വന്ന്

എനിക്ക്

വെളിച്ചം നൽകേണമേ..

ആത്മ

 മൗനത്തിൽ

ആണ്ടുപോയ

സമയങ്ങളിൽ

ഞാൻ

എന്നോട്

പറഞ്ഞതൊക്കെയും

എന്റെ

സങ്കടങ്ങൾ

മാത്രമായിരുന്നു.

ഇന്ന്

നീ എന്റെ

പ്രണയം തിരിച്ചറിയുന്നില്ലല്ലോ...

പണ്ട്

നമ്മൾ

കൈകോർത്തു

നടന്ന

വീഥികൾ

വറ്റി വരണ്ടിരിക്കുന്നു.

നോക്കൂ..

അങ്ങ് അകലെ

മേഘപാളികൾക്കിടയിൽ

നമ്മുടെ

പ്രണയത്തെ

ഒളിഞ്ഞു നോക്കിയ

മാലാഖമാർ

ദൂരെ നിന്നും

വന്ന

അജ്ഞാതഗായകന്റെ

പാട്ടുകൾക്കു

കാതോർക്കുകയാണോ

വെളുത്ത

നനുത്ത

പാതയിൽ കൂടി

ഞാൻ

ഏകനായി

നടന്നു കൊള്ളട്ടെ...

സന്ധ്യാനേരത്തു

ചക്രവാളത്തിൽ

ആകാശമേഘങ്ങൾ

ചുവന്ന നിറത്തിൽ

എഴുതിയ

കവിതകൾ

മനോഹരമായിരിക്കുന്നു.

ഉയരമുള്ള

പാറയിൽ ഇരുന്നു

അസ്‌തമിക്കാനൊരുങ്ങിയ

സൂര്യനെ

നോക്കിയിരിക്കുമ്പോൾ

ഒരു തണുത്ത കാറ്റു

എന്റെ

മുഖത്തെ തലോടി.

നിശബ്ദനായി

വന്ന

ആ കാറ്റിനു

മരണത്തിന്റെ

മണമുണ്ടായിരുന്നുവോ...?

Sunday, October 1, 2023

ആത്മഗതം

 മൗനത്തിൽ

ആണ്ടുപോയ

സമയങ്ങളിൽ

ഞാൻ

എന്നോട്

പറഞ്ഞതൊക്കെയും

എന്റെ

സങ്കടങ്ങൾ

മാത്രമായിരുന്നു.

ഇന്ന്

നീ എന്റെ

പ്രണയം തിരിച്ചറിയുന്നില്ലല്ലോ...

പണ്ട്

നമ്മൾ

കൈകോർത്തു

നടന്ന

വീഥികൾ

വറ്റി വരണ്ടിരിക്കുന്നു.

നോക്കൂ..

അങ്ങ് അകലെ

മേഘപാളികൾക്കിടയിൽ

നമ്മുടെ

പ്രണയത്തെ

ഒളിഞ്ഞു നോക്കിയ

മാലാഖമാർ

ദൂരെ നിന്നും

വന്ന

അജ്ഞാതഗായകന്റെ

പാട്ടുകൾക്കു

കാതോർക്കുകയാണോ

വെളുത്ത

നനുത്ത

പാതയിൽ കൂടി

ഞാൻ

ഏകനായി

നടന്നു കൊള്ളട്ടെ...

സന്ധ്യാനേരത്തു

ചക്രവാളത്തിൽ

ആകാശമേഘങ്ങൾ

ചുവന്ന നിറത്തിൽ

എഴുതിയ

കവിതകൾ

മനോഹരമായിരിക്കുന്നു.

ഉയരമുള്ള

പാറയിൽ ഇരുന്നു

അസ്‌തമിക്കാനൊരുങ്ങിയ

സൂര്യനെ

നോക്കിയിരിക്കുമ്പോൾ

ഒരു തണുത്ത കാറ്റു

എന്റെ

മുഖത്തെ തലോടി.

നിശബ്ദനായി

വന്ന

ആ കാറ്റിനു

മരണത്തിന്റെ

മണമുണ്ടായിരുന്നുവോ...?

Thursday, November 22, 2018

ഭീതംകാരം



ജനാലയ്ക്കു
അപ്പുറത്തുള്ള
കാഴ്ചകളും
മണങ്ങളും
ചലനങ്ങളും
എന്റെ
പേന തുമ്പിൽ
ജീവൻ കൊടുത്തു
കടലാസിലേക്ക്
പകർത്താൻ
ഞാൻ
അശക്തനാവുന്നു..
എന്റെ കൈകൾ
വിറയ്ക്കുന്നതും
തളരുന്നതും
ഞാൻ
അറിയുന്നു
ഞാൻ
എന്തിനെയാണ്
ഭയക്കുന്നത്..
ജനാലയ്ക്കു
പുറത്തുള്ള
ആക്രോശങ്ങൾ
ഉച്ചസ്ഥായിയിൽ
ആകുന്നു..
ഇണചേരുന്ന
പാമ്പുകളുടെ
കണ്ണുകൾ
ഭയവിഹ്വലമായിരുന്നു.
വയലിൽ
പൂത്തു നിന്ന
ശവംനാറി പൂക്കളുടെ
ഗന്ധം
മൂക്കിലേക്കു
ഇരച്ചു കയറുന്നുണ്ടായിരുന്നു
മരത്തിനു
മുകളിലേക്കു
നോക്കി
പൂച്ച  ഉച്ചത്തിൽ
കരഞ്ഞു..
അണ്ണാനെ
സങ്കല്പിച്ചാവണം.
ചിറകൊടിഞ്ഞ
ചിത്രശലഭം
ഒറ്റയ്ക്ക്
പറന്ന്
പൂക്കൾ കാണാതെ
തളർന്നു
മരിക്കുന്നു.
ഉമ്മാക്കികൾ
രാമനെയും ഭദ്രനെയും
ഭയപ്പെടുത്തി
ഓടിക്കുന്നുണ്ടായിരുന്നു..
വറ്റികൊണ്ടിരിക്കുന്ന
പുഴയിൽ നിന്നും
കാലുകൾ
വളർന്ന
മത്സ്യം
തവളയുടെ
ശ്വാസകോശം
പറിച്ചെടുക്കുന്നു.
ഞാനെന്റെ
ജനാലകൾ
കൊട്ടിയടച്ചു..
എന്റെ
കൈകൾ
വിറയ്ക്കുന്നുണ്ടായിരുന്നു..
കാഴ്ചകൾ
ഭയന്ന്
ഇരുട്ടു കൂടിയ
മൂലയിൽ
ഞാൻ
ചുരുണ്ടു
കിടന്നു..

ജയ്ദീപ് കല്ലത്ത്

Tuesday, November 20, 2018

പ്രച്ഛന്നവേഷധാരികൾ



പണ്ട്
ദീക്ഷ വളർത്തി
താളത്തിലും
ഭക്തിയോടെയും
ശരണം
വിളിച്ചത്
മനുഷ്യർ ആയിരുന്നു
കർപ്പൂരം മണക്കുന്ന
വിശ്വാസികൾ
ആയിരുന്നു.
ഇന്ന്
പ്രച്ഛന്നവേഷം കെട്ടി
ഒരു കൂട്ടം
നാമം ജപിക്കുന്നു
ഇടയിൽ ആക്രോശിക്കുന്നു
എന്നിട്ട്
ഉച്ചത്തിൽ പറയുന്നു
ഞങ്ങൾ വിശ്വാസികൾ

Tuesday, November 6, 2018

അർദ്ധനാരി



രണ്ടു
ജീവിതം
ജീവിക്കുന്നവൻ
ചിലപ്പോൾ
അവളായും
ചിലപ്പോൾ
അവനായും..
ചിലർ
എന്നെ നോക്കി
അടക്കം പറഞ്ഞു
ചിരിക്കും
ചിലർ
മുഖം ചുളിക്കും
ചിലർ
ഭയന്ന്
മാറി നിൽക്കും
ചില നേരങ്ങളിൽ
അമ്മ
ശപിക്കുന്നതു
കേൾക്കാം
നാശം പിടിച്ച
ജന്മം
പിറന്നമുതൽ
തുടങ്ങി
കഷ്ടകാലം..
ദൈവത്തിന്റെ
തെറ്റായി
ഈ ജന്മം
എങ്കിലും
സ്ത്രൈണത
പൊതിഞ്ഞ
എന്റെ
പുരുഷ
ശരീരത്തിൽ
പുരുഷനെ
പ്രണയിക്കുന്ന
മനസ്സുണ്ട്..
നൃത്തം
വെക്കുന്നതിനടയിൽ
മുന്നിലെ
ആൾക്കൂട്ടത്തിൽ 
ഞാൻ
കണ്ടു
എന്നെ പ്രണയിക്കുന്ന
കണ്ണുകൾ..

Saturday, October 27, 2018

അമ്പുകൾ



രാവിലെ
ഉറക്കമുണർന്നയുടൻ
കുറെ ചോദ്യങ്ങൾ
അമ്പുകളായി
വേഗത്തിൽ
എന്റെ  നേർക്കു
വന്നു .
കയ്യിലുണ്ടായിരുന്ന
മറു ചോദ്യങ്ങളെ
അമ്പുകളായ്
അയച്ചു
ചിലതിനെ
നിഷ്പ്രഭമാക്കി .
എങ്കിലും
ബാക്കി വന്ന
അമ്പുകൾ
തറച്ചു
ഞാൻ
മരണമടഞ്ഞു