നാം
നടക്കുന്നത്
എങ്ങോട്ടാണ്..
ജാതിവാലുകൾ
അലങ്കാരമാക്കി
കണ്ണുകൾ
മാത്രം
കാണുന്ന
വസ്ത്രത്തിനുള്ളിൽ
ഒതുക്കി
സ്നേഹം
എന്തെന്നറിയാതെ
അരമനകളെ
മാത്രം
സ്നേഹിച്ചു
നമ്മൾ
എങ്ങോട്ടാണി
പോകുന്നത്.
സ്ത്രീ രൂപത്തിൽ
അവിശ്വാസം
മല കയറുമ്പോൾ
തടുക്കുന്ന
ആയുധതയമ്പുള്ള
ദീക്ഷ വളർത്താത്ത
മുഖത്തെ
ചുവന്നു
കലങ്ങിയ
കണ്ണുകൾ
വന്യം ആയിരുന്നു.
അവരുടെ
ശരണം
വിളികളുടെ
താളം
ആ മലനിരകൾക്കു
പരിചിതം
ആയിരുന്നില്ല.
അടുക്കളയിൽ
പുകയത്ത്
ഉറച്ചതെങ്കിലും..
വിശ്വാസം
പതുക്കെ
ചോദിക്കുന്നുണ്ടായിരുന്നു
ഏഴ് ദിവസത്തെ
അയിത്തം
എന്തിന്?
ആ അയിത്തം
അല്ലേ
നിന്റെ ജന്മം?
ഗർഭപാത്രത്തിൽ
നിന്നെ
താലോലിക്കാൻ
ഞാൻ
ഉണ്ടാക്കിയ
കൈകൾ അല്ലെ
അത്..
അതെങ്ങനെ
എന്നെ
അശുദ്ധയാക്കി..
No comments:
Post a Comment